ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
From Wikipedia, the free encyclopedia
യു.എ.ഇ യിലെ ഒരു രാജകുമാരിയും ദുബായ് രാജകുടുംബത്തിലെ അംഗവുമാണ് ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ( അറബി: شيخة لطيفة بنت محمد بن راشد آل مكتوم ; ജനനം 5 ഡിസംബർ 1985). ദുബായ് ഭരണാധികാരിയും യു-എ.ഇ യുടെ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും, ഹുറിയ അഹ്മദ് അൽ മാഷ് (അൾജീരിയൻ വംശജ) ദമ്പതികളുടെ മകളാണ് ലത്തീഫ.[1]. ലത്തീഫയ്ക്ക് തന്റെ അതേ പേരിൽ രണ്ട് അർദ്ധസഹോദരിമാരുണ്ട്.[2] ഇതിനു പുറമെ ഷെയ്ഖ മൈത (ജനനം 1980), ഷെയ്ഖ ഷംസ (ജനനം 1981), ഷെയ്ഖ് മജിദ് (ജനനം 1987) എന്നിവരുടെ പൂർണ്ണ സഹോദരിയാണ്.[3][4].
ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം | |
---|---|
Sheikha of Dubai | |
Sheikha Latifa in January 2018 | |
പേര് | |
Latifa bint Mohammed bin Rashid Al Maktoum | |
രാജവംശം | Al Falasi |
പിതാവ് | മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും |
മാതാവ് | Huriah Ahmed al M’aash |
ഒപ്പ് | [[Image:|125px|alt=|ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം's signature]] |
2018 ഫെബ്രുവരി അവസാനം ദുബായിൽ നിന്ന് രക്ഷപ്പെട്ട ഷെയ്ഖ ലത്തീഫയെ ഇന്ത്യൻ തീരത്തിനടുത്തുവെച്ച് അന്താരാഷ്ട്ര ജല പാതയിൽ നിന്ന് 2018 മാർച്ച് 4 ന് നടന്ന സംയുക്ത ഇന്ത്യ-എമിറേറ്റ്സ് ഓപ്പറേഷൻ വഴി പിടികൂടുകയും നിർബന്ധമായി തിരിച്ചയക്കപ്പെടുകയും ചെയ്തു.[5] 2018 ഡിസംബറിൽ ദുബൈയിൽ തിരിച്ചെത്തിയതായി ദുബായ് രാജകീയ കോടതി അറിയിച്ചു. നിലവിൽ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ലത്തീഫയുടെ ഇഷ്ടത്തിനെതിരെ നിർബന്ധിത തടവിലാണെന്ന് കരുതപ്പെടുന്നു.[6]