കാവി വിപ്ലവം
From Wikipedia, the free encyclopedia
കാവി വിപ്ലവം Saffron Revolution എന്നത് 2007 ആഗസ്ത്, സെപ്റ്റംബർ, ഒക്ടോബർ കാലത്ത് മ്യാന്മറിൽ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിഷേധസമരങ്ങളേയും പ്രകടനങ്ങളെയും പൊതുവിൽ വിളിക്കുന്ന പേരാണ്. എണ്ണയുടെ വിപണത്തിൽ മ്യാന്മറിൽ അന്നവിടെ ഭരിച്ചിരുന്ന പട്ടാളഭരണകൂടം സബ്സിഡി എടുത്തുകളയുവാൻ ശ്രമിച്ചപ്പോൾ ആണ് ഈ പ്രതിഷേധസമരങ്ങൾ അരങ്ങേറിയത്. ദേശീയ സർക്കാർ ഉടമസ്ഥസ്തയിലായിരുന്നു മ്യാന്മറിലെ എണ്ണവിപണനശൃംഖല. സബ്സിഡി സർക്കാർ എടുത്തുകളഞ്ഞതോടെ മ്യാന്മറിലെ എണ്ണവില 66% മതൽ 100% വരെ വർദ്ധിച്ചു. ഒരാഴ്ചകൊണ്ട് അവിടത്തെ ബസുകളിൽ ഉപയോഗിച്ചുവന്ന മർദ്ദിതപ്രകൃതിവാതകത്തിന്റെ വില 500% ആണു വർദ്ധിച്ചത്.[1][2]
മ്യാന്മറിലെ വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെട്ട രാഷ്ട്രീയ ആക്റ്റിവിസ്റ്റുകളും ബുദ്ധമതസന്യാസികളും ഈ പ്രതിഷേധപ്രകടനങ്നഗ്ലിൽ പങ്കെടുത്തു. ഇത് ഒരു അഹിംസാപരമായ സമരമായാണു തുടങ്ങിയത്. ചിലസമയം ഈ സമരം സിവിൽ റെസിസ്റ്റൻസ് എന്നുമരിയപ്പെട്ടു.[3]
പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുത്ത ജനങ്ങളെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. 2007 സെപ്റ്റംബറിൽ തുടങ്ങിയ പ്രതിഷേധങ്ങളിൽ ആയിരക്കണക്കിനു ബുദ്ധഭിക്ഷുക്കൾ പങ്കെടുത്തു. ആ മാസം തന്നെ സർക്കാർ മാറി. അതുവരെ പ്രകടനം തുടർന്നു.[4] ചില വാർത്താറിപ്പോർട്ടുകളിൽ ഈ പ്രതിഷേധങ്ങളെ കാവി വിപ്ലവം Saffron Revolution, or ရွှေဝါရောင်တော်လှန်ရေးရွှေဝါရောင်တော်လှန်ရေး (സ്ക്രിപ്റ്റ് പിഴവ്: "IPA" എന്നൊരു ഘടകം ഇല്ല.)എന്നാണു വിശേഷിപ്പിച്ചത്.[5][6]
താഴെപ്പറയുന്ന ചില പ്രധാനപ്പെട്ട ആളുകൾ ഈ കാര്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു പറയുന്നു:
- മ്യാന്മാർ സൈന്യത്തിലെ കമാന്റർ ഇൻ ചീഫ് ആയ ജനറൽ താൻ ഷ്വെ.
- ബർമ്മയുടെ പ്രതിപക്ഷ നേതാവും 1991ലെ നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചി.
- ഈ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട ജപ്പാനീസ് ഫൊട്ടോ ജേർണലിസ്റ്റ് ആയ കെൻജി നഗായ്.
- ബർമ്മീസ് ഹസ്യകാരനും പ്രക്ഷോഭകാരിയും ആയ സർഗ്ഗനാർ.
- പ്രതിപക്ഷത്തുള്ള ബുദ്ധമത പുരോഹിതൻ ആയ യു ഗംഭീര.
ഈ പ്രക്ഷോഭവുമായി ബന്ധപ്പെട്ടുണ്ടായ മരണത്തിന്റെ ഏകദേശകണക്കേയുള്ളു. പ്രക്ഷോഭത്തിനെതിരായി സർക്കാർ നടപടികളിൽ 13 മുതൽ 31 വരെ ആളുകൾ മരണമടഞ്ഞു എന്നു കണക്കാക്കുന്നു. അനേകായിരം പേർ അറസ്റ്റു ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയുമുണ്ടായി. അവരിൽ മികവരും പുറത്തുവന്നു. ഏതാനും പേർ ഇപ്പോഴും ജയിലിലാണ്.
2011ൽ തന്റെ 78ആം വയസിൽ വിരമിക്കുന്നതുവരെ ജനറൽ താൻ ഷ്വേ അധികാരത്തിലുണ്ടായിരുന്നു.