നാസികൾ മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങൾ
From Wikipedia, the free encyclopedia
1940 - കളുടെ ആദ്യം മുതൽ രണ്ടാം ലോകമഹായുദ്ധത്തിന്റെയും ഹോളൊകോസ്റ്റിന്റെയും ഭാഗമായി നാസികൾ അവരുടെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ തടവിലുള്ള സ്ത്രീകളും കുട്ടികളും അടക്കമുള്ളവരിൽ നടത്തിയ അതിക്രൂരമായ ഒരു കൂട്ടം വൈദ്യശാസ്ത്രപരീക്ഷണങ്ങളാണ് നാസികൾ മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങൾ (Nazi human experimentation) എന്ന് അറിയപ്പെടുന്നത്. റൊമാനി ജനത, സിന്റി, പോളീഷുകാർ, സോവിയറ്റ് യുദ്ധത്തടവുകാർ, അംഗവൈകല്യമുള്ളവർ, ജർമൻകാർ, മുഖ്യമായും ജൂതന്മാർ എന്നിവരായിരുന്നു ഈ പരിപാടിയുടെ പ്രധാന ഇരകൾ.
തടവിൽ ഉള്ളവരുടെ യാതൊരു സമ്മതവും ഇല്ലാതെ നടത്തിയ ഈ പരീക്ഷണങ്ങൾക്ക് ഒടുവിൽ മരണമോ, അതീവ മാനസിക ആഘാതമോ, സ്ഥിരമായ അംഗവൈകല്യമോ ഒക്കെയായിരുന്നു സംഭവിച്ചിരുന്നത്. തങ്ങളുടെ പട്ടാളക്കാർക്ക് ഉണ്ടായാൽ നേരിടാൻ ആ അവസ്ഥകൾ പരീക്ഷണശാലയിൽ കൃത്രിമമായി സൃഷ്ടിക്കാനും പുതിയ ആയുധങ്ങൾ വികസിപ്പിക്കാനും ആണ് പലപ്പോഴും ഇവ ചെയ്തത്. സ്വവർഗലൈംഗികത ചികിൽസിച്ചു ഭേദമാക്കാനും പരീക്ഷണങ്ങൾ നടത്തുകയുണ്ടായി.
യുദ്ധാനന്തരം ഈ കുറ്റങ്ങളെയെല്ലാം ഡോക്ടർമാരുടെ വിചാരണ എന്ന പേരിൽ വിചാരണ നടത്തുകയുണ്ടായി.