ഫൈറ്റ് ഫോർ $15
From Wikipedia, the free encyclopedia
[[പ്രമാണം:US_minimum_wage_map.svg|പകരം=|ലഘുചിത്രം| അമേരിക്കൻ ഐക്യനാടുകളിലെ വിവിധ സംസ്ഥാനങ്ങളിലെ ചുരുങ്ങിയ വേതനത്തോത് കാണിക്കുന്ന ഭൂപടം (ഫെഡറൽ നിരക്കായ മണിക്കൂരിന് 7.25 ഡോളർ അടിസ്ഥാനമാക്കിക്കൊണ്ട്[1])
കൂടുതൽ
അതേ നിരക്ക്
{{Legend|#FFFF00|നിയമം നിലവിലില്ല]]
അമേരിക്കൻ ഐക്യനാടുകളിൽ തൊഴിലാളികൾക്ക് ചുരുങ്ങിയ വേതനം മണിക്കൂറിന് 15 ഡോളർ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഘടനയാണ് ഫൈറ്റ് ഫോർ $ 15. 2009-ൽ 7.25 ഡോളർ ചുരുങ്ങിയ വേതനമായി ഫെഡറൽ നിയമം നിലവിൽ വന്നു. ഇത് ചുരുങ്ങിയത് 15 ഡോളർ ആക്കണമെന്നാണ് 2012-ൽ രൂപീകരിക്കപ്പെട്ട ഈ സംഘടന വാദിക്കുന്നത്. ചുരുങ്ങിയ വേതനം എന്നതിന് പുറമെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതും സംഘടന ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്നാണ്.
പല സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും ഈ ആവശ്യങ്ങൾക്ക് വിജയം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്[2]. ഡെമോക്രാറ്റുകൾ പൊതുവെ ഇവരുടെ ആവശ്യങ്ങളോട് അനുഭാവം കാണിച്ചുവരുന്നു. ഫെഡറൽ തലത്തിൽ തന്നെ 15 ഡോളർ ആക്കി നിയമം നടപ്പാക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. 2016-ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാമ്പയിനിൽ ബേർണി സാൻഡേഴ്സ് ഇതിനായി വാദിച്ചിരുന്നു[3].